20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷിച്ചു; ശ്രീദേവിയെ തേടി സുരേഷ് ഗോപിയെത്തി; വിതുമ്പലടക്കാനാവാതെ യുവതി
പാലക്കാട്: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടനമാഫിയയില്‍ നിന്ന് താന്‍ മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപിയെത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ കാണാനാണ് സുരേഷ് ഗോപി എത്തിയത്. ഭർത്താവിനും നാല് വയസ്സുകാരിയായ മകൾക്കുമൊപ്പം പാലക്കാട് കാവശ്ശേരിയിലാണ് ശ്രീദേവി താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയെ കുറിച്ച് സുരേഷ്‌ഗോപി അറിയുന്നത്. പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിക്കുകയും, ശേഷം ഭിക്ഷാടന മാഫിയയുടെ കയ്യില്‍ അകപ്പെടും ചെയ്ത ശ്രീദേവിയ്ക്ക് സുരേഷ് ഗോപി താങ്ങും തണലുമായി.ഒരു പൊതുപരിപാടികളില്‍ പങ്കെടുക്കാനായി സുരേഷ് ഗോപി പാലക്കാടെത്തിയപ്പോഴാണ് അന്ന് താന്‍ രക്ഷപ്പെടുത്തിയ കുട്ടി കാവശ്ശേരിയില്‍ ഉണ്ടെന്നറിഞ്ഞത്. തുടർന്ന് തൃപ്പുണിത്തുറയില്‍ നിന്ന് വാങ്ങിയ മധുരവുമായി സുരേഷ് ഗോപി അവള്‍ക്കരികിലേക്കെത്തുകയായിരുന്നു.ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. ശിവാനി മകളാണ്. ഫാന്‍സി സ്റ്റോറിന് പിറകിലെ കുടുസുമുറിയിലാണ് കുടുംബം കഴിയുന്നത്. തന്റെ ജീവിത പ്രയാസങ്ങളെ കുറിച്ച് ശ്രീദേവി സുരേഷ് ഗോപിയോട് വിവരിച്ചു.ജീവിത പ്രയാസങ്ങളെ അതിജീവിക്കാനുള്ള എല്ലാ പിന്തുണയും നല്‍കിയാണ് സുരേഷ് ഗോപി ശ്രീദേവിക്കരുകില്‍ നിന്ന് മടങ്ങിയത്.