Times Kerala

ഒളിച്ചോടിയ കമിതാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി, യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി; മൃതദേഹങ്ങൾ ഉപേക്ഷിച്ചത് രണ്ടു സംസ്ഥാനങ്ങളിലായി; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിയില്‍; കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്

 
ഒളിച്ചോടിയ കമിതാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി, യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി; മൃതദേഹങ്ങൾ ഉപേക്ഷിച്ചത് രണ്ടു സംസ്ഥാനങ്ങളിലായി; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിയില്‍; കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്

ലക്‌നൗ: മധ്യപ്രദേശില്‍ ഒളിച്ചോടിയ കമിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രണ്ടു സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ യുവതിയെയും യുവാവിനെയുമാണ് ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മധ്യപ്രദേശില്‍ വച്ച്‌ കൊലപ്പെടുത്തിയത്. തുടര്‍ന്ന്മൃ തദേഹം മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിൽ ഉള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.ഉത്തര്‍പ്രദേശ് സ്വദേശികളായ കമിതാക്കള്‍ ജൂലൈ 31നാണ് ഒളിച്ചോടിയത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് ജീപ്പിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് രണ്ടുപേരെയും കൊണ്ടുപോയി. യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി. രാജസ്ഥാനില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച്‌ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.യുവാവിന്റെ അച്ഛന്‍ മകനെ കാണാനില്ലെന്ന് കാണിച്ച്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ഇരു സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.

Related Topics

Share this story