ഒരു മാസം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ ചൈനയിലെ കൽക്കരിഖനിയിൽ കുടുങ്ങിയ 19 പേരുടെ മൃതദേഹം കണ്ടെത്തി
ഷിനിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ 19 പേർ മരിച്ചു. സംഭവം നടന്നത് ചിംഗായ് പ്രവിശ്യയിലെ ഹെബേയിൽ ആണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഓഗസ്റ്റ് 14ന് ഉണ്ടായ കനത്ത മഴയിൽ കൽക്കരി ഖനിയിൽ വെള്ളം കയറിയിരുന്നു.ഈ സമയം അവിടെ ഉണ്ടായിരുന്ന 21 ജോലിക്കാരിൽ രണ്ടു പേരെ മാത്രമാണ് പിറ്റേന്ന് രക്ഷാപ്രവർത്തകർക്ക് പുറത്തെത്തിക്കാനായത്.എങ്കിലും ഇവരിൽ ഒരാൾ മരണപ്പെട്ടിരുന്നു. തുടർന്ന് ഒരു മാസം നീണ്ട രക്ഷാപ്രവർത്തനത്തിലാണ് ബാക്കി 19 പേരുടെ മൃതദേഹം കണ്ടെത്തിയത്.