ഹോട്ടലിലെ ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; ഛര്‍ദിയും വയറിളക്കവും ബാധിച്ച് 30 ഓളം പേര്‍ ആശുപത്രിയില്‍; ഹോട്ടലുടമയും പാചകക്കാരനും കസ്റ്റഡിയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചതിനെ തുടർന്ന് 10 വയസുകാരി മരിച്ചു. ലക്ഷ്‌മി നഗര്‍ സ്വദേശി ആനന്ദിന്റെ മകന്‍ ലോഷിണിയാണ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് സംഭവം. തിരുവണ്ണാമലയിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അര്‍ണിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് കുട്ടി മരണപ്പെട്ടത്.കുടുംബത്തോടൊപ്പമാണ് പെൺകുട്ടി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. നിലവിൽ കുടുംബത്തിലെ മറ്റ് 3 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ 30 ഓളം പേരെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പോലീസും, ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. 15 കിലോയോളം കോഴിയിറച്ചിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. തുടർന്ന് ഹോട്ടലുടമ അംജദ് ബാഷ, പാചകക്കാരന്‍ മുനിയാണ്ടി എന്നിവരെ നിലവിൽ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.