ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്; ഇംഗ്ലണ്ടിനെ 183 റൺസിന് വീഴ്ത്തി ഇന്ത്യ, ബുംറയ്ക്ക് നാല് വിക്കറ്റ്
ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 65.4 ഓവറിൽ 183 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനു ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കുവാനായില്ല.
That’s Stumps on Day 1 of the first #ENGvIND Test!
After the bowlers limited England to 183, @ImRo45 & @klrahul11 guide #TeamIndia to 2⃣1⃣/0⃣.
Join us tomorrow for Day 2 action from Trent Bridge.
Scorecard https://t.co/TrX6JMzP9A pic.twitter.com/4Pc7kZIE0A
— BCCI (@BCCI) August 4, 2021
ആദ്യ ഓവറിൽ അക്കൗണ്ട് തുറക്കുന്നതിനു മുൻപ് തന്നെ ബുംറ റോറി ബേൺസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും ഷർദുൽ താക്കൂർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ 108 പന്തിൽ നിന്നും 11 ഫോറുകൾ ഉൾപ്പെടെ 64 റൺസെടുത്ത നായകൻ ജോ റൂട്ടിനു മാത്രമാണ് മികച്ച സ്കോർ നേടാനായത്. ടോം സിബ്ലെ(18), സാക് ക്രോലെ(27), ജോണി ബെയർസ്റ്റോ(29), സാം കറൻ(27) എന്നിവരല്ലാതെ ഇംഗ്ലണ്ട് നിരയിൽ മറ്റു താരങ്ങളാരും രണ്ടക്കം കടന്നില്ല. ഇംഗ്ലണ്ടിനെതിരായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ 13 ഓവറിൽ വിക്കറ്റ് നഷ്ട്ടമില്ലാതെ 21 റൺസെടുത്തിട്ടുണ്ട്. ഒൻപത് റൺസ് വീതം നേടി രോഹിത് ശർമയും, കെ എൽ രാഹുലുമാണ് ക്രീസിലുള്ളത്.