Times Kerala

അസം-മിസോറം അതിർത്തി തർക്കം: ആസാമിൽ 3 ദിവസത്തെ ദുഃഖാചരണം

 
അസം-മിസോറം അതിർത്തി തർക്കം: ആസാമിൽ 3 ദിവസത്തെ ദുഃഖാചരണം

ഗോഹട്ടി: ആസാം-മിസോറാം അതിർത്തിയിൽ നടന്ന സംഘർഷാവസ്ഥയിൽ അഞ്ചുപോലീസുകാരും ഒരു പ്രദേശവാസിയും വെടിയേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് ആസാമിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുകയും പൊതു പരിപാടികളും വിനോദ പരിപാടികളും മാറ്റിവയ്ക്കുകയും ചെയ്യും.
രണ്ടു സംസ്ഥാങ്ങളിലേയും തർക്കത്തിൽ 60 പേർക്കു പരിക്കേറ്റിരുന്നു. അതിർത്തിപ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിർത്തിയിലെ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആസാം-മിസോറാം മുഖ്യമന്ത്രിമാരെ നിർദേശിച്ചിരുന്നു.സംഘർഷത്തിൽ കലാശിച്ചത് ആസാമിലെ ലൈലാപുരിൽ റിസർവ് വനമേഖലയിലൂടെ രംഗ്തി ബസ്തിയിലേക്ക് മിസോറാം റോഡ് നിർമിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് .

Related Topics

Share this story