ഇംറാന് രക്ഷക്കായി എത്തിയ 16.26 കോടി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ചികിത്സ കമ്മിറ്റി യോഗം ചേരുന്നു
Jul 23, 2021, 08:47 IST
മലപ്പുറം :സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ആറു മാസം മാത്രം പ്രായമുള്ള മുഹമ്മദ് ഇംറാന് ചികിത്സയ്ക്ക് വേണ്ടി ലഭിച്ച പണം എന്ത് ചെയ്യണമെന്ന് ചികിത്സ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. മരുന്നിനായി 18 കോടി രൂപ വേണ്ടിയിരുന്നു. ഇതിലേക്ക് 16,26,66,482.46 രൂപയാണ് എത്തിയത്.
അങ്ങാടിപ്പുറം വലമ്പൂർ കുളങ്ങരപ്പറമ്പിൽ ആരിഫിന്‍റെ മകനാണ് എസ്.എം.എ ബാധിച്ചു മരിച്ച ഇംറാൻ. വ്യക്തികളും കൂട്ടായ്മകളും അയച്ച തുക അതത് അക്കൗണ്ടുകളിലേക്ക് മടക്കി നൽകാം എന്നാണ് പിതാവ് ആരിഫ് പറഞ്ഞത്. സഹായമെത്തിയത് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മങ്കട ഫെഡറൽ ബാങ്കിൽ തുറന്ന അക്കൗണ്ടിലേക്കാണ്.