പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച 20കാരന് 32 വർഷം കഠിന തടവ് വിധിച്ച് കോടതി
ചെന്നൈ: 10ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 32 വർഷം കഠിന തടവ് വിധിച്ച് കോടതി. തിരുവാവൂർ ജില്ലയിലെ തിരുത്തിറപൂണ്ടി കോവിലൻപെട്ടിയിൽ 2019ൽ നടന്ന പീഡന കേസിലാണ് അരവിന്ദൻ എന്ന 20കാരന് കോടതി അതിവേഗം ശിക്ഷ വിധിച്ചത്. തിർവാവൂർ മഹിളാ കോടതിയാണ് അരവിന്ദനെ 32വർഷം ജയിലിൽ അടക്കാൻ ഉത്തരവിട്ടത്. 2019 നവംബറിൽ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. അരവിന്ദന്റെ വീടിന്റെ സമീപമായ തമ്പിക്കോട്ടൈ എന്ന സ്ഥലത്തെ 10ക്ലാസുകാരിയുമായി അരവിന്ദൻ സൗഹൃദത്തിൽ ആയിരുന്നു. ഈ സൗഹൃദം മുതലെടുത്തു അരവിന്ദൻ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിലാണ് അരവിന്ദൻ അറസ്റ്റിൽ ആയത്. വിചാരണയിൽ അരവിന്ദൻ കുറ്റകാരൻ ആണെന് കോടതി കണ്ടെത്തി. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. 32വർഷം കഠിന തടവും 25000 രൂപ പിഴയും ആണ് ശിക്ഷ. പിഴ തുക പെൺകുട്ടിക്ക് കൊടുക്കാനും കോടതി നിർദേശിച്ചു. പീഡന കേസുകളിൽ ഇത്രയും നീണ്ട ശിക്ഷ വിധിക്കുന്നത് അപൂർവമാണ്.