പെഗാസസ്: ദുബായ് ഭരണാധികാരിയുടെ മകളുടെയും മുൻ ഭാര്യയുടേയും ഫോൺ ചോർത്തൽ കടുത്ത മനുഷ്യാവകാശ ലംഘനം എന്ന് ആംനെസ്റ്റി ഇന്റർനാഷണൽ
ദുബായ്: ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് മഖ്തൂമിന്റെ മകൾ ലതിഫ, മുൻ ഭാര്യ ഹയ ബിൻത് അൽ ഹുസൈൻ എന്നിവരുടേയും ഫോൺ ചോർത്തിയതായി റിപ്പോർട്ട്.
ഏതാനും നാളുകൾക്ക് മുൻപ് പുറത്തുവിട്ട വീഡിയോയിൽ തന്നെ വീടിനുള്ളിൽ തടവിലാക്കിയിരിക്കുകയാണെന്ന് ലതിഫ പറഞ്ഞിരുന്നു.കൂടാതെ, ഹയ തന്റെ ജീവനെ ഭയന്ന് 2019 ൽ ദുബായ് വിട്ടിരുന്നു. രണ്ടു പേരുടേയും ഈ പ്രസ്താവനകൾ ദുബായ് ഭരണകൂടം നിഷേധിച്ചിരുന്നു. ലതിഫയുടേയും ഹയയുടെയും ഫോൺ ചോർത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ പ്രതികരണം.