അന്വേഷണം ലഭിക്കുന്ന തെളിവിൻ്റെ അടിസ്ഥാനത്തിൽ മാത്രമെന്ന് പെഗാസസ് സോഫ്റ്റ്വെയര് നിര്‍മാതാക്കളായ ഇസ്രായേല്‍ കമ്പനിഎന്എസ്ഒ
ന്യൂഡൽഹി: ചാരസോഫ്റ്റ്വെയറായ പെഗാസസ് ദുരുപയോഗം ചെയ്ത് ഫോണ്‍ ചോര്‍ത്തല്‍ നടന്നതിന് തെളിവുലഭിച്ചാല്‍ ,ലഭിക്കുന്ന തെളിവ് വിശ്വസനീയം ആണെങ്കിൽ മാത്രം അന്വേഷണം നടത്തും എന്ന് സോഫ്റ്റ്വെയര് നിര്‍മാതാക്കളായ ഇസ്രായേല്‍ കമ്പനി എന്‍എസ്ഒ. ഈ പ്രതികരണം ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ്.
തങ്ങളുടെ പെഗാസസ് സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാല്‍ എന്‍എസ്ഒ വിശദമായ അന്വേഷണം നടത്തുകയും ആവശ്യമെങ്കിൽ സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യുമെന്ന് കമ്പനി ഉറപ്പു നൽകി.കൂടാതെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇനി മാധ്യമങ്ങളോട് പ്രതികരിക്കില്ല എന്നും കമ്പനി അറിയിച്ചു.