Times Kerala

വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തി, സ്വർണവും പണവുമായി കടന്നു; പ്രതിയെ മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടി കല്ലൂര്‍ക്കാട് പോലീസ്

 
വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തി, സ്വർണവും പണവുമായി കടന്നു; പ്രതിയെ മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടി കല്ലൂര്‍ക്കാട് പോലീസ്

കോട്ടയം: വീട്ടില്‍ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തിയ ശേഷം പണവും സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി കല്ലൂര്‍ക്കാട് പോലീസ്. കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തില്‍ ഗിരീഷിനെയാണ് പോലിസ് സാഹസികമായി പിടിക്കൂടിയത്.ഇന്നലെ രാവിലെ പത്തരയോടെയാണ് മെഡിക്കല്‍ റെപ്പാണെന്നും ബിപി കൂടിയതിനാല്‍ കുടിക്കാൻ അല്‍പ്പം വെളളം വേണമെന്നും ആവശ്യപ്പെട്ട് ഇയാൾ കല്ലൂര്‍ക്കാട് തഴുവന്‍ കുന്ന് ഭാഗത്തെ ജ്വല്ലറിയുടമയുടെ വീട്ടിലെത്തുകയായിരുന്നു.ഈ സമയം വീട്ടമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇയാളുടെ പെരുമാറ്റത്തിൽ വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. തുടർന്ന് വെള്ളമെടുക്കാനായി അകത്തേക്കു പോയ വീട്ടമ്മയെ പിന്തുടര്‍ന്നെത്തിയ യുവാവ് കത്തികൊണ്ട് കുത്തി വീഴ്ത്തുകയും ഭീഷണിപ്പെടുത്തി മുറിയിലിട്ടടച്ച് വീട്ടിലുണ്ടായ സ്വര്‍ണ്ണവും പണവുമായി കടന്നു കളയുകയുമായിരുന്നു. അല്‍പസമയം കഴിഞ്ഞ് മുറിയില്‍ നിന്ന് പുറത്തെത്ഥ്യ കടന്ന വീട്ടമ്മ കല്ലൂര്‍ക്കാട് എസ്.എച്ച്. ഒ കെ.ജെ. പീറ്ററിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എസ്.എച്ച്.ഒയാണ് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുവന്ന കാറില്‍ ഒറ്റയ്ക്കാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്ന് മനസിലാക്കി. ജില്ലയിലേക്ക് മുഴുവന്‍ സന്ദേമയച്ചു. തുടര്‍ന്ന് പോത്താനിക്കാട് ഭാഗത്തേക്ക് കാര്‍ പോയെന്നറിഞ്ഞ് പോത്താനിക്കാട് എസ്.എസ്.ഒ. നോബിള്‍ മാനുവലിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം കാറിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് അതി സാഹസികമായ രീതിയില്‍ കാര്‍ പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കും പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Related Topics

Share this story