കോപ്പ അമേരിക്ക; പെറുവിനെ തകർത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി കൊളംബിയ
കോപ്പ അമേരിക്ക ഫുട്ബോളിൽ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ പെറുവിനെ തകർത്ത് കൊളംബിയ. ലൂസേഴ്‌സ് ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പെറുവിനെ പരാജയപ്പെടുത്തിയാണ് കൊളംബിയ കോപ്പയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
¡FINAL DEL PARTIDO! Con una gran actuación de Luis Díaz, @FCFSeleccionCol venció 3-2 a @SeleccionPeru y se quedó con el tercer puesto de la CONMEBOL #CopaAmérica
Colombia Perú #VibraElContinente #VibraOContinente pic.twitter.com/xs2tGuZl5D
— Copa América (@CopaAmerica) July 10, 2021
മത്സരത്തിന്റെ അധികസമയത്ത് ലൂയിസ് ഡയസ് നേടിയ ഗോളിലായിലിരുന്നു കൊളംബിയയുടെ വിജയം. കൊളംബിയയ്ക്കായി ലൂയിസ് ഡയസ് ഇരട്ടഗോൾ നേടിയപ്പോൾ ജുവാൻ ക്യൂവാഡ്രാഡോ ഒരു ഗോൾ സ്വന്തമാക്കി. ലൂയിസ് ഡയസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
¡DOBLETE Y FIGURA!
Dos goles que valieron el tercer lugar y por eso es el Jugador del Partido #VibraElContinente #CopaAmérica pic.twitter.com/WECt7EuNxw
— Copa América (@CopaAmerica) July 10, 2021
എന്നാൽ മത്സരത്തിൽ ആദ്യം ഗോൾ നേടിയത് പെറുവായിരുന്നു. പെറുവിനായി യോഷിമാർ യോട്ടൻ, ജിയാൻലൂക്ക ലപാഡുല എന്നിവർ ഗോൾ നേടി. പെറു മികച്ച പ്രകടനം നടത്തിയെങ്കിലും ജയം കൊളംബിയയ്‌ക്കൊപ്പമായിരുന്നു. സെമി ഫൈനലിൽ പെറുവിനെ ബ്രസീലും കൊളംബിയയെ അർജന്റീനയുമാണ് പരാജയപ്പെടുത്തിയത്. നാളെയാണ് അർജന്റീന- ബ്രസീൽ ഫൈനൽ പോരാട്ടം.