വിംബിൾഡൺ; ജോക്കോവിച്ച് സെമിയിൽ, ഫെഡറർ സെമി കാണാതെ ക്വാർട്ടറിൽ പുറത്ത്
ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നീസ് സെമിയിൽ. ആറാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച് ക്വാർട്ടറിൽ ഹങ്കെറിയൻ താരമായ മാർട്ടൻ ഫുക്സോവിക്‌സിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ ജയം. സ്കോർ 6-3, 6-4, 6-4.
Into a 10th #Wimbledon semi-final…
No stopping @DjokerNole.
— Wimbledon (@Wimbledon) July 8, 2021
സെമിയിൽ കാനേഡിയൻ താരം ഡെന്നിസ് ഷാപോവാലോവാണ് ജോക്കോവിച്ചിന്റെ എതിരാളി. എന്നാൽ ജോക്കോവിച്ച്- ഫെഡറർ സ്വപ്ന ഫൈനൽ പ്രതീക്ഷിച്ച ആരാധകരെ നിരാശയിലാക്കി സെമി കാണാതെ സ്വിസ് ഇതിഹാസ താരം പുറത്തായി. ക്വാർട്ടറിൽ പോളിഷ് യുവതാരം ഹുബെർട് ഹർക്കാസാണ് റോജർ ഫെഡററിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കാണ് ഹർക്കാസിന്റെ ജയം. സ്കോർ: 6-3, 7-6, 6-0.
And they say to never meet your heroes…@HubertHurkacz knocks out his idol, eight-time champion Roger Federer, in straight sets to advance to his first Grand Slam semi-final#Wimbledon pic.twitter.com/Qri1uriPDF
— Wimbledon (@Wimbledon) July 7, 2021
ഒൻപതാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറർക്ക് തിരിച്ചടിയായി ഈ പരാജയം. ഹർക്കാസിന്റെ ആദ്യ വിംബിൾഡൺ സെമി പ്രവേശനമാണിത്. സെമിയിൽ ഇറ്റലിയുടെ മറ്റെയോ ബെറട്ടിനിയാണ് ഹർക്കാസിന്റെ എതിരാളി.