Times Kerala

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: പരാതിപ്പെടേണ്ടത് തെര.കമ്മീഷനോടെന്ന് സുപ്രീം കോടതി

 
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: പരാതിപ്പെടേണ്ടത് തെര.കമ്മീഷനോടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവു വന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച്‌ സമര്‍പ്പിക്കപ്പെട്ട പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ ഹര്‍ജി പരിഗണിച്ച്‌ മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീം കോടതി. ഗുജറാത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പരേഷ്ഭായി ധനാനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിവിഷയം വ്യക്തമാക്കിയത്.

പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെയാണ് സമര്‍പ്പിക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ, ഈ വിഷയത്തില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം. അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് രാജ്യസഭയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നത്. 2023 ഓഗസ്റ്റിലാണ് ഇരുവരുടെയും കാലാവധി പൂര്‍ത്തിയാകുന്നത് .

Related Topics

Share this story