വൈദികർ റിവ്യു ഹർജി നൽകിയതിനെ തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപന നിർത്തിവച്ചു
Jul 2, 2021, 09:37 IST
എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽക്കുന്ന നടപടി നിർത്തിവച്ചു. ബിഷപ്പ് ആന്റണി കരിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . വൈദികർ റിവ്യു ഹർജി നൽകിയതിന് പിന്നാലെയാണ് പുതിയ നടപടി. നിർത്തിവയ്ക്കൽ നടപടി താത്ക്കാലികമാണെന്ന് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു .
അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി വിൽക്കാൻ അനുവദിക്കരുതെന്നാണ് വൈദികരുടെ പുതിയ നിലപാട്. കർദിനാൾ ജോർജ് ആലഞ്ചേരി ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അറിയിച്ചു .