Times Kerala

രാഷ്ട്രീയ ജീവിതത്തില്‍ വെന്‍റിലേറ്ററിലായിരുന്ന പി ജെ ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണി സാര്‍: ജോസ് കെ മാണി

 
രാഷ്ട്രീയ ജീവിതത്തില്‍ വെന്‍റിലേറ്ററിലായിരുന്ന പി ജെ ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണി സാര്‍: ജോസ് കെ മാണി

കോട്ടയം: പി.ജെ.ജോസഫിന് മറുപടിയുമായി ജോസ് കെ.മാണി. രാഷ്ട്രീയജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററിലായ പി.ജെ ജോസഫിനെ രക്ഷിച്ചത് കെ.എം മാണിയാണന്ന് ജോസ് കെ.മാണി എം.പി. ദിവസം ചെല്ലുംതോറും പ്രവര്‍ത്തകര്‍ കൂടെയില്ലെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന വിഭ്രാന്തികൊണ്ടാണ് ജോസഫിന്റെ പ്രസ്താവനകള്‍. വിവാദങ്ങളില്‍പ്പെട്ട് രാഷ്ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിന് ചില കേന്ദ്രങ്ങളുടെ കടുത്ത എതിര്‍പ്പുണ്ടായിട്ടും  അഭയം നല്‍കിയത് കേരളാ കോണ്‍ഗ്രസ്സ് (എം) ആയിരുന്നു.

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കാനിരിക്കേയായിരുന്നു പി ജെ ജോസഫിന്‍റെ പരിഹാസം. പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തിൽ പാലായിൽ മല്‍സരിക്കുമെന്ന കാര്യത്തിൽ  പോലും തര്‍ക്കം രൂക്ഷമാണ്.

കോടതി മരവിപ്പിച്ചതോടെ ജോസ് കെ.മാണിയുടെ  ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലാണന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു. ചെയര്‍മാന്‍ സ്ഥാനം പരമ്പരാഗതമായി ലഭിക്കുന്നതാണെന്ന ജോസ് കെ  മാണിയുടെ അവകാശവാദം  അംഗീകരിക്കാനാവില്ലെ. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ജോസ് കെ.മാണിയുടെ നിലപാട് മൂലം സമവായത്തിന് പ്രസക്തിയില്ലെന്ന്  പി.ജെ, ജോസഫ്. ജോസ് കെ. മാണിയുടെ നിലപാട്  സമയവായത്തിന് തയാറല്ലെന്ന് വ്യക്തമാക്കുന്നതാണ്.  മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് സമയവായ ചര്‍ച്ചകളില്‍ നിന്ന് ജോസ് കെ മാണി പിന്‍വാങ്ങിയത് എന്നും പി.ജെ.ജോസഫ് പത്തനംതിട്ടയില്‍ പറഞ്ഞു.

Related Topics

Share this story