Times Kerala

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ നടന്നത് അഞ്ച് ഭൂചലനം

 
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ നടന്നത് അഞ്ച് ഭൂചലനം

ഗുവാഹത്തി: വടക്കുകിഴക്കന്‍ മേഖലയില്‍ 24 മണിക്കൂറിനിടെ ഉണ്ടായത് അഞ്ച് ഭൂചലനങ്ങൾ. ഇതില്‍ അവസാനത്തേത് ശനിയാഴ്ച പുലര്‍ച്ചെ 1.07ന് അസമിലാണ് ഉണ്ടായത്. 4.2 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു.30 കിലോമീറ്റര്‍ വ്യാപ്തിയില്‍ സോണിത്പൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്പിരിനടുത്താണ് ഇതിന്‍െറ പ്രഭവകേന്ദ്രം. എന്നാൽ , വെള്ളിയാഴ്ച പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ കൂടി ഉണ്ടായി . സോണിത്പുര്‍ ജില്ല തന്നെയായിരുന്നു ഇതിലൊന്നിൻറെ പ്രഭവകേന്ദ്രം.കൂടാതെ മണിപ്പൂരിലെ ചന്ദല്‍ ജില്ലയില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മേഘാലയയിലെ വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഞ്ചാമത്തേത്. അതേസമയം, ജീവനോ സ്വത്തിനോ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Topics

Share this story