അമ്മയെ ‘കൊന്നു തിന്നു’; പ്രതിയായ മകന് 15 വർഷം തടവും, അരക്കോടിയോളം രൂപ പിഴയും
അമ്മയെ കൊലപ്പെടുത്തി ഭക്ഷണമാക്കിയ മകന് 15 വർഷം തടവുശിക്ഷ വിധിച്ചു കോടതി. സ്പാനിഷുകാരനായ ആൽബെർട്ടോ സഞ്ചെസ് ഗോമസ് എന്ന 28 കാരനാണ് മാഡ്രിഡ് പ്രൊവിഷണൽ കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പതിനഞ്ച് വർഷം തടവിന് പുറമെ മൃതദേഹത്തെ അപമാനിച്ച കുറ്റത്തിന് അഞ്ചുമാസം ശിക്ഷയും അനുഭവിക്കണം.2019 ലാണ് ആലബാർട്ടോ, മരിയ സോൽഡാഡ് ഗോമസ് എന്ന തന്റെ മാതാവിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തി കഷണങ്ങളാക്കി നുറുക്കി ഫ്രീസറിൽ സൂക്ഷിച്ച മകൻ പതിനഞ്ച് ദിവസത്തോളം ഇതാണ് ഭക്ഷണമാക്കിയതെന്നാണ് കോടതി റിപ്പോർട്ടിൽ പറയുന്നത്.സംഭവത്തിൽ അതേവര്‍ഷം ഫെബ്രുവരിയില്‍ തന്നെ ആൽബെർട്ടോ അറസ്റ്റിലായിരുന്നു. ഏപ്രിലിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കോടതി വിധി പറഞ്ഞത്. തടവ് ശിക്ഷയ്ക്ക് പുറമെ അരക്കോടിയോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ പിഴത്തുക ആൽബെർട്ടോയുടെ സഹോദരന് നൽകണമെന്നാണ് ഉത്തരവ്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.