കുറ്റം സമ്മതിച്ച് വിനായകന്‍; സംസാരിച്ചത് പുരുഷനോടാണെന്ന് നടന്‍
കൊച്ചി: ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകൻ കുറ്റം സമ്മതിച്ചെന്നു അന്വേഷണ സംഘം.യുവതി ഹാജരാക്കിയ ഫോണ്‍ രേഖയിലെ ശബ്ദം തന്റേത് തന്നെയെന്ന് വിനായകൻ സമ്മതിച്ചു. പക്ഷെ യുവതിയോടല്ല താൻ സംസാരിച്ചതെന്നും മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നുമാണ് വിനായകന്റെ വാദം. സംഭാഷണം നടക്കുമ്പോൾ യുവതിയോടൊപ്പം ഒരു സുഹൃത്തു കൂടി ഉണ്ടായിരുന്നു .
ഫോൺ റെക്കോർഡ്‌സുമായി ബന്ധപ്പെട്ട സൈബർ സെൽ വിവരങ്ങൾ കിട്ടാൻ ഇനിയും വൈകും. അതിനുശേഷം മാത്രമേ കുറ്റപത്രം കൽപ്പറ്റ സിജെഎം കോടതിയിൽ സമർപ്പിക്കുകയുള്ളുവെന്ന് അന്വേഷണസംഘം അറിയിച്ചു.
ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.