Times Kerala

ദുർബലരായ അഫ്ഗാനെതിരെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; അഫ്ഗാന് 225 റൺസ് വിജയലക്ഷ്യം.

 
ദുർബലരായ അഫ്ഗാനെതിരെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; അഫ്ഗാന് 225 റൺസ് വിജയലക്ഷ്യം.

ഈ ലോകകപ്പിൽ ആദ്യമായി 400 കടക്കുന്ന ടീമെന്ന റെക്കോർഡിലേക്കു കണ്ണുംനട്ടിറങ്ങിയ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത ബാറ്റിങ് തകർച്ച. ഒരു ടീമിനെയും കുറച്ചുകാണാനില്ലെന്ന പ്രഖ്യാപനത്തോടെ സമ്പൂർണ ടീമുമായി കളത്തിലിറങ്ങിയിട്ടും താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്കു നേടാനായത് 224 റൺസ് മാത്രം! ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

2015 ഏപ്രിലിനു ശേഷം ആദ്യം ബാറ്റു ചെയ്ത് 50 ഓവറും ക്രീസിൽ ചെലവഴിച്ച് ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇന്നത്തേത്. 2015ൽ ഇൻഡോറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയ 247 റൺസാണ് ഇതിനു മുൻപുള്ള ചെറിയ സ്കോർ. അന്ന് ഇന്ത്യ 22 റൺസിനു ജയിച്ചു. 63 പന്തിൽ അ‍ഞ്ചു ബൗണ്ടറി സഹിതം 67 റൺസെടുത്ത കോലി തന്നെ ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിൽ കോലിയുടെ 52–ാം അർധസെഞ്ചുറിയാണിത്. കൂട്ടത്തകർച്ചയ്ക്കിടയിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ കേദാർ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.

Related Topics

Share this story