‘പെണ്ണിനേയും പ്രകൃതിയെയും ഉപദ്രവിക്കരുത്’ നിരാശകാമുകനായി ടിക് ടോക്കിലും പിന്നീട് ഇന്‍സ്റ്റാഗ്രാമിലും വൈറലായ അമ്പിളി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ അറസ്റ്റില്‍
തൃശൂർ: ടിക് ടോക് താരം അറസ്റ്റിൽ.നിരവധി വീഡിയോകളിലുടെ ശ്രദ്ധേയനായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19) ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാള്‍ പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.പെണ്ണിനേയും പ്രകൃതിയെയും ഉപദ്രവിക്കരുത് എന്ന വിഘ്നേഷ് കൃഷ്ണയുടെ പ്രൊഫൈൽ വാചകവും മുത്തുമണിയെ എന്ന വിളിയും ഏറെ വൈറൽ ആയിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാള്‍ക്കെതിരെ 17കാരിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുന്നത്. ആറുമാസം മുന്‍പാണ് പ്ലസ്ടു കഴിഞ്ഞ് നല്‍ക്കുകയായിരുന്ന പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം വഴിയാണ് വിഘ്നേഷിനെ പരിചപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച് പരിചയപ്പെടുകയും പിന്നീട് ഫോണ്‍ നമ്ബര്‍ കൈമാറുകയുമായിരുന്നു. തുടർന്ന് പ്രണയത്തിലാകുകയുമായിരുന്നു.ഇതിനിടയിലാണ് പീഡനം നടത്തിയത്. വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തത്. ഇതിനിടയില്‍ മെയ്മാസത്തില്‍ പെണ്‍കുട്ടിക്ക് കലശലായ വയറു വേദന വന്നതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിലും ചൈല്‍ഡ്ലൈനിലും അറിയച്ചു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ മുരളി സംഭവത്തില്‍ പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിഘ്നേഷ് ഒളിവില്‍ പോയി. പൊലീസ് വ്യാപകമായി അന്വേഷണം നടത്തുന്നതിനിടയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് എസ്‌ഐ ഉദയകുമാര്‍, സി.പി.ഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.