Times Kerala

ശബരിമലയെക്കുറിച്ചു പറയാന്‍ അനുവദിച്ചില്ല ; എന്‍.കെ. പ്രേമചന്ദ്രന്‍

 
ശബരിമലയെക്കുറിച്ചു പറയാന്‍ അനുവദിച്ചില്ല ; എന്‍.കെ. പ്രേമചന്ദ്രന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ സ്വകാര്യ ബില്‍ ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞു 3.40ന് സഭ ചേര്‍ന്നപ്പോഴാണ് സ്വകാര്യ ബില്ലുകളില്‍ ഒന്നാമതായി, പ്രേമചന്ദ്രന്‍റെ ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെടുന്ന ശബരിമല ശ്രീധര്‍മ്മ ശാസ്താ ടെന്പിള്‍ (സ്പെഷല്‍ പ്രൊവിഷന്‍സ്) ബില്‍ 2009 അവതരിപ്പിച്ചത്.

ആ സമയം, സ്പീക്കറുടെ ചുമതലയില്‍ ഇരുന്ന ബിജെപി എംപി മീനാക്ഷി ലേഖി ബില്ലിനെക്കുറിച്ച്‌ ചുരുക്കത്തില്‍ സംസാരിക്കാനോ ശബരിമല വിഷയത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാനോ പ്രേമചന്ദ്രനെ അനുവദിച്ചില്ല. സാങ്കേതിക തടസവാദങ്ങള്‍ ഉന്നയിച്ച്‌ ബിജെപി ബില്ലിനെ രാഷ്‌ട്രീയമായി എതിര്‍ക്കുകയാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

സ്വകാര്യബില്‍‌ പൂര്‍ണമല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച്‌ നിയമനിര്‍മാണം നടത്തണം. മതാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. മാധ്യമവാര്‍ത്തകളില്‍ ഇടംനേടുകയാണ് സ്വകാര്യബില്ലുകളുടെ ലക്ഷ്യം. ഈ വിഷയത്തില്‍ സമഗ്രമായ ബില്ലാണ് വേണ്ടത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ‘ജയ് അയ്യപ്പ’ എന്നുവിളിച്ചാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍, ഈ വിഷയത്തില്‍ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുമ്ബോള്‍ അധ്യക്ഷക്കസേരയില്‍ സഭ നിയന്ത്രിച്ചത് മീനാക്ഷി ലേഖിയായിരുന്നു എന്നത് കൗതുകമായി.

എന്നാല്‍, പ്രേമചന്ദ്രന്‍റെ സ്വകാര്യബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ തന്നെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയില്‍ സംസാരിച്ച മീനാക്ഷി ലേഖി ബില്ലിനെ എതിര്‍ത്തു സംസാരിച്ചു.

Related Topics

Share this story