Times Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം 30കാരിയായ അധ്യാപിക ഒളിച്ചോടി, തട്ടിക്കൊണ്ടു പോകലിന് കേസെടുത്ത് പോലീസ്

 
പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം 30കാരിയായ അധ്യാപിക ഒളിച്ചോടി, തട്ടിക്കൊണ്ടു പോകലിന് കേസെടുത്ത് പോലീസ്

പാട്‌ന: പ്ലപ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി സ്‌കൂൾ അധ്യാപിക ഒളിച്ചോടി. ഹരിയാനയിലെ പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ 30 കാരിയാണ് തന്റെ ക്ലാസിലെ വിദ്യാർത്ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിക്കു സ്വകര്യ ട്യൂഷനും എടുത്തിരുന്നു.കഴിഞ്ഞയാഴ്ചയാണ് ഇരുവരും മുങ്ങിയത്. സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതെ ആയതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച്‌ മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാര്‍ഥി, അധ്യാപികയുടെ ദേസ്രാജ് കോളനിയിലുള്ള വീട്ടിലേക്ക് പോയിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ദിവസവും നാല് മണിക്കൂറോളം ട്യൂഷനെടുത്തിരുന്നതായാണ് വിദ്യാർത്ഥിയുടെ വീട്ടുകാർ പറഞ്ഞിരുന്നത്. വൈകിട്ടായിട്ടും കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഭയന്ന വീട്ടുകാര്‍ അധ്യാപികയുടെ വീട്ടിലെത്തുകയായിരുന്നു.

മുപ്പത് വയസ്സ് പ്രായമുള്ള അധ്യാപിക വിവാഹമോചിതയായ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. അതേസമയം, വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ തിരക്കി എത്തിയിട്ടും ആദ്യമൊന്നും പ്രതികരിക്കാന്‍ അധ്യാപികയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ മകളെയും കാണാനില്ലെന്ന വിവരം അധ്യാപികയുടെ പിതാവ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി ഫോര്‍ട്ട് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിനാണ് അധ്യാപികയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചിരുന്നുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. കാണാതായത് മുതല്‍ രണ്ടു പേരുടെയും ഫോണുകളും ഓഫായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റാണ പ്രതാപ് അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും തുമ്ബ് ലഭിച്ചാല്‍ തുടര്‍ നടപടിളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story