ഭർത്താവിന്റെ സഹോദരനുമയി ജീവിക്കാനായി ആദ്യം ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടു, അഞ്ച് വര്‍ഷങ്ങൾക്ക് ശേഷം ഭർതൃസഹോദരനെയും കൊലപ്പെടുത്തി; സ്ത്രീ പിടിയിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ കോലാറിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം. സംഭവത്തിൽ പ്രതിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 5 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ട സ്ത്രീ, ദിവസങ്ങൾക്ക് മുമ്പ് കാമുകനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഭോപ്പാലിൽ അജ്ഞാത മൃതദേഹം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധമഖേഡയിൽ താമസിക്കുന്ന മോഹനാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ മോഹനൊപ്പം താമസിക്കുന്ന സഹോദരന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനും ഭർത്താവിന്റെ സഹോദരനുമായ മോഹനൊപ്പം ഭർത്താവിനേം കൊലപ്പെടുത്തിയതായി സ്ത്രീ പോലീസിനോട് കുട്ടാ സമ്മതം നടത്തി. കാമുകനും സ്ത്രീയും ചേർന്നാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസിനോട് പറഞ്ഞു. ഭർത്താവിന്റെ മരണ ശേഷം മോഹനൊപ്പമായിരുന്നു താനും മകനും താമസിച്ചുവന്നതെന്നും പ്രതിയായ സ്ത്രീ പറഞ്ഞു. അടുത്തിടെ മോഹനുമായി വഴക്കുണ്ടാവുകയും മകന്റെ സഹായത്തോടെ മോഹനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം മകനാണ് നദിയിൽ ഉപേക്ഷിച്ചതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. അതേസമയം, അഞ്ച് വർഷം മുമ്പ് കുഴിച്ചിട്ട പ്രതിയുടെ ഭർത്താവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു.