Times Kerala

44 ദിവസം, 400 തവണ ബലാൽസംഗം.!!ഒടുവിൽ അവളെ കൊന്നു തള്ളി; 28വർഷമായിട്ടും ലോകത്തേ നടുക്കിയ ബലാൽസംഗ കേസിലേ പ്രതികളെ പിടികൂടാനാകാതെ പോലീസ്

 
44 ദിവസം, 400 തവണ ബലാൽസംഗം.!!ഒടുവിൽ അവളെ കൊന്നു തള്ളി; 28വർഷമായിട്ടും ലോകത്തേ നടുക്കിയ ബലാൽസംഗ കേസിലേ പ്രതികളെ പിടികൂടാനാകാതെ പോലീസ്

ഒരുപക്ഷെ ലോകത്ത് തന്നെ മറ്റൊരു സ്ത്രീയും ഇത്രയും വലിയ ക്രൂരത അനുഭവിച്ചുകാണില്ല, 44 ദിവസം കൊണ്ട് ലോകത്തിലേ ഏറ്റവും വലിയ പുരുഷ മർദ്ദനം ഏറ്റ് മരിക്കേണ്ടിവന്ന ഇതുപോലൊരു പെൺകുട്ടി ലോകത്ത് ഉണ്ടായിട്ടില്ല. സമാനതകളില്ലാത്ത ക്രൂരതയാണ് 17 കാരിയായ ജാപ്പനീസ് വിദ്യാര്‍ത്ഥിനി ജങ്കോ ഫുറൂട്ട അനുഭവിച്ചത്. 28വർഷമായിട്ടും ലോകത്തെ നടുക്കിയ ബലാൽസംഗ കേസിലേ പ്രതികളെ പോലീസ് പിടികൂടിയില്ല. പ്രതികളുടെ ചിത്രം പത്രങ്ങളിൽ അച്ചടിച്ചുവന്നിട്ടും പോലീസിന്‌ അവരേ വേണ്ട.

1988 നവംബര്‍ 22 നായിരുന്നു ജങ്കോ ഫുറൂട്ടയെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ട് പോയത്. 1989 ജനുവരി 4 ന് 44 ദിവസം അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് അവള്‍ കൊല്ലപ്പെട്ടു. സഹപാഠികളായ ആണ്‍കുട്ടികളുടെ ഒപ്പം ഒരു വീട്ടില്‍ എത്തിയ ജങ്കോ അവിടെ വീട്ടുതടങ്കലിലാക്കപ്പെട്ടു. 1988 നവംബര്‍ 22 നായിരുന്നു അത്. 400 തവണ ക്രൂരമായി ബലാംത്സംഗത്തിനിരയായി.

ഇതിനിടയില്‍ സ്വന്തം വീട്ടിലേയ്ക്കു വിളിച്ചു താന്‍ ഒളിച്ചോടി എന്നും ഇനി അന്വേഷിക്കേണ്ട എന്നും അവളെ കൊണ്ട് അവര്‍ പറയിപ്പിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം ജങ്കോ പാറ്റയേ വരേ കഴിച്ചു. സ്വന്തം മുത്രം കൂടിക്കേണ്ടി വന്നു. മുഖം കോണ്‍ഗ്രിറ്റ് തറയില്‍ ഉരക്കപ്പെട്ടു. കൈകള്‍ തറയില്‍ വച്ചു ചവിട്ടി ഞെരിക്കപ്പെട്ടു. ഉത്തരത്തില്‍ കെട്ടി തൂക്കി പഞ്ചിംഗ് ബാഗുപോലെ അവര്‍ അവളെ തല്ലി രസിച്ചു. ഇതിനിടയില്‍ അവളുടെ മൂക്കില്‍ രക്തം വന്നു അടഞ്ഞു പോയതിനാല്‍ വാ തുറന്നു പിടിച്ചു ശ്വസിക്കേണ്ടി വന്നു.ഒടുവിൽ അവൾ വിധിക്കു കീഴടങ്ങുകയായിരുന്നു.

Related Topics

Share this story