ദുബായിൽ അമ്മയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന ഇന്ത്യന്‍ ദമ്പതിമാരുടെ വിചാരണ തുടങ്ങി
ദുബായ്: ദുബായില്‍ ക്രൂരമായ പീഡനത്തിനിരയായി മാതാവ് മരിച്ച കേസില്‍ ഇന്ത്യന്‍ ദമ്പതിമാരുടെ വിചാരണ തുടങ്ങി.
മകളെ ശരിയായി നോക്കുന്നില്ലെന്നാരോപിച്ചാണ് ഇന്ത്യന്‍ ദമ്പതിമാര്‍ അമ്മയെ ഉപദ്രവിച്ചിരുന്നത്. അമ്മയെ പട്ടിണിക്കിട്ടിരുന്നതായും പലതരത്തിലുള്ള ശാരീരിക പീഡനങ്ങള്‍ ഇവര്‍ക്കേറ്റിരുന്നതായും തെളിഞ്ഞിട്ടുണ്ട്. അസ്ഥികളും വാരിയെല്ലും പൊട്ടി ആന്തരിക രക്തസ്രാവമുള്ള നിലയില്‍ അയല്‍ക്കാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ഇടത്തെ കണ്ണിനും ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു.
മരണസമയത്ത് 29 കിലോഗ്രാം മാത്രമേ ഇവര്‍ക്ക് ഭാരമുണ്ടായിരുന്നുള്ളൂവെന്ന് പരിശോധിച്ച ഫൊറന്‍സിക് വിദഗ്‌ധന്‍ പറഞ്ഞു. ശരീരത്തിന്റെ പത്തുശതമാനം ഭാഗത്ത് പൊള്ളിച്ച പാടുമുണ്ടായിരുന്നു. പലതരം ഉപകരണങ്ങള്‍ കൊണ്ടുള്ള ഉപദ്രവമേറ്റ നിലയിലായിരുന്നു ഇവരുടെ ശരീരമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കേസിന്റെ വാദം ജൂലായ് മൂന്നിലേക്ക് മാറ്റി.