പോലീസുകാരനെ മർദിച്ച കേസിൽ ബിജെപി നേതാവിന് ഒരു വർഷം തടവ്
ഭോപ്പാൽ: പോലീസുകാരനെ മർദിച്ച കേസിൽ ബിജെപി നേതാവിന് ഒരു വർഷം തടവ്. മധ്യപ്രദേശ് മുൻ മന്ത്രിയായ ഹരേന്ദ്രജിത് ബബ്ബുവിനെയാണ് ഭോപ്പാൽ കോടതി തടവിനു വിധിച്ചത്. 2000 ജൂണിൽ ജബൽപുർ വെസ്റ്റ് എംഎൽഎ ആയിരിക്കെ നടത്തിയ അക്രമത്തിന്റെ പേരിലാണ് ബബ്ബുവിന് ശിക്ഷ വിധിച്ചത്.
ഗോഹൽപുർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന പി.എസ്. പെന്ദ്രെയ്ക്കു നേരെ ബബ്ബു കസേര എടുത്ത് എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു. പോലീസ് ഒരു വാഹനം പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു ബബ്ബുവിന്റെ പ്രകടനം. രണ്ടു ദശകത്തോളം പഴക്കമുള്ള കേസിലാണു വിധി. ശിക്ഷ വിധിച്ചെങ്കിലും ഉടൻ തന്നെ ബബ്ബുവിനു ജാമ്യം അനുവദിച്ചു.