Times Kerala

എ എന്‍ 32 വ്യോമസേന വിമാനം തകര്‍ന്നു വീണ് കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

 
എ എന്‍ 32 വ്യോമസേന വിമാനം തകര്‍ന്നു വീണ് കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ലിപാ മലഞ്ചെരുവില്‍ എ എന്‍ 32 വ്യോമസേന വിമാനം തകര്‍ന്നു വീണ് കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു. 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മല നിരകളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ജോര്‍ഹാട്ടിലെ വ്യോമസേന ബേസ് ക്യാമ്ബിലേക്ക് മാറ്റുമെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു.

3 മലയാളികള്‍ അടക്കം 13 ഉദ്യോഗസ്ഥരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് . വ്യോമസേനാ വിങ് കമാന്‍ഡര്‍ ജി എം ചാള്‍സ്, സ്‌ക്വാഡ്രന്‍ ലീഡര്‍ എച്ച്‌ വിനോദ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമാരായ ആര്‍ ഥാപ്പ, എ തന്‍വര്‍, എസ് മൊഹന്തി, എം കെ ഗാര്‍ഗ്, വാറന്റ് ഓഫീസര്‍ കെ കെ മിശ്ര, സര്‍ജെന്റ് അനൂപ് കുമാര്‍, കോര്‍പറല്‍ ഷെറിന്‍, എല്‍ എ സിമാരായ എസ് കെ സിങ്, പങ്കജ്, എന്‍ സി(ഇ)മാരായ പുതാലി, രാജേഷ് കുമാര്‍ എന്നിവരാണ് മരിച്ചവര്‍. അനൂപ് കുമാര്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും ഷെറിന്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയുമാണ്,തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് വിനോദ്.

Related Topics

Share this story