Times Kerala

ഒന്നിച്ചു ജീവിക്കാന്‍ നാട്ടുകാരും വീട്ടുകാരും സമ്മതിച്ചില്ല, ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി കമിതാക്കള്‍

 
ഒന്നിച്ചു ജീവിക്കാന്‍ നാട്ടുകാരും വീട്ടുകാരും സമ്മതിച്ചില്ല, ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി കമിതാക്കള്‍

ജോഗുലമ്പ ഗഡ്വാള്‍: ഒന്നിച്ചു ജീവിക്കാന്‍ നാട്ടുകാരും വീട്ടുകാരും സമ്മതിക്കാഞ്ഞതിനെ തുടര്‍ന്ന് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചത്. ജാതിയുടെ പേരില്‍ ഇരുവരെയും ജീവിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇരുവരുടെയും മൃതദേഹം തിങ്കളാഴിച റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ബോയ വിഭാഗത്തില്‍പ്പെട്ട ആളാണ് ലോകേഷ്. എന്നാല്‍ പെണ്‍കുട്ടിയായ കസ്തൂരി ദളിത് വിഭാഗത്തില്‍ പെട്ടതും. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തു. ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലാന്ന് മനസിലാക്കിയ ഇരുവരും ആത്മഹത്യാ ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പരിശോധനക്ക് ശേഷം പറഞ്ഞത്.

Related Topics

Share this story