Times Kerala

വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാ കടുവകള്‍

 
വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാ കടുവകള്‍

ടൗണ്‍ടണ്‍: ലോകകപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ്. വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം 51 പന്തുകള്‍ ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നു.

സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനും അര്‍ധ സെഞ്ചുറി നേടിയ ലിട്ടണ്‍ ദാസും ചേര്‍ന്നാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. ഷാക്കിബ് 99 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളോടെ 124 റണ്‍സെടുത്തു. 69 പന്തുകള്‍ നേരിട്ട ലിട്ടണ്‍ ദാസ് നാലു സിക്‌സും എട്ടു ബൗണ്ടറികളുമടക്കം 94 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും 189 റണ്‍സാണ് ബംഗ്ലാ സ്‌കോറിലേക്ക് ചേര്‍ത്തത്.

ഏകദിനത്തില്‍ ഷാക്കിബിന്റെ എട്ടാം സെഞ്ചുറിയാണിത്. ഈ ലോകകപ്പിലെ രണ്ടാമത്തേതും. 22 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച കൂട്ടുകെട്ടുകളാണ് വിജയമൊരുക്കിയത്. തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന ഓപ്പണിങ് സഖ്യം 52 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.

പിന്നീട് ഷാക്കിബിനൊപ്പം തമീം ഇഖ്ബാല്‍ 69 റണ്‍സ് ചേര്‍ത്തു. സൗമ്യ സര്‍ക്കാര്‍ 29 റണ്‍സെടുത്തും തമീം ഇഖ്ബാല്‍ 48 റണ്‍സെടുത്തും പുറത്തായി. പിന്നീട് ക്രീസിലെത്തിയ മുഷ്ഫിഖര്‍ റഹീമിന് (1) കാര്യമായ സംഭാവന നല്‍കാനായില്ല.&ിയുെ;

പിന്നീടായിരുന്നു ബംഗ്ലാദേശ് വിജയത്തില്‍ നിര്‍ണായകമായ ഷാക്കിബ് ലിട്ടണ്‍ ദാസ് കൂട്ടുകെട്ട്. ലോകകപ്പിലെ അഞ്ചു മത്സരങ്ങളില്‍ ബംഗ്ലാദേശിന്റെ രണ്ടാം ജയമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തിരുന്നു.സെഞ്ചുറിക്ക് നാലു റണ്‍സകലെ പുറത്തായ ഷായ് ഹോപ്പ് (96), അര്‍ധ സെഞ്ചുറി നേടിയ എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയര്‍ (50) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ക്രിസ് ഗെയ്‌ലും ആന്ദ്രേ റസലും റണ്ണൊന്നുമെടുക്കാതെ പുറത്തായി.

Related Topics

Share this story