Times Kerala

വയലില്‍ വച്ച് അയൽവാസിയുമായി ലൈംഗികബന്ധം, സംഭവം നേരിൽ കണ്ട 40-കാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി യുവതി; അറസ്റ്റ്

 
വയലില്‍ വച്ച് അയൽവാസിയുമായി ലൈംഗികബന്ധം, സംഭവം നേരിൽ കണ്ട 40-കാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി യുവതി; അറസ്റ്റ്

പാട്ന:  40-കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. ബിഹാറിലെ സഹേബ്ഗഞ്ചിലാണ് സംഭവം. ഹരേന്ദ്ര മാഞ്ചി എന്നയാളെയാണ് പവിത്രി ദേവി (32) എന്ന യുവതി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരേന്ദ്രമാഞ്ചിയെ പാട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ജനനേന്ദ്രിയം തുന്നിച്ചേർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഹരേന്ദ്രയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് പവിത്ര ദേവിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ ഹരേന്ദ്ര മാഞ്ചിയുടെ ഭാര്യയുടെ പരാതിയിലാണ് പോലീസ് നടപടി. അറസ്റ്റിലായ യുവതിക്ക് പുറമേ ഭഗത് എന്നയാൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെ ഹരേന്ദ്ര മാഞ്ചിക്കെതിരേ പവിത്രിദേവിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന പവിത്രിദേവിക്ക് പ്രദേശത്തെ ഒട്ടേറെ യുവാക്കളുമായി ബന്ധമുണ്ടായിരുന്നു. ഇതിൽ ഒരാളാണ് ഭഗത്. ഇയാളും യുവതിയും വീടിനു സമീപത്തുള്ള  വയലിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഹരേന്ദ്ര മാഞ്ചി കാണാനിടയായി. ഇതിനുപിന്നാലെ യുവതി ഹരേന്ദ്രമാഞ്ചിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങാതെ വന്നതോടെ  പുല്ലരിയുന്ന ആയുധം കൊണ്ട് ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു.

അതേസമയം, ഹരേന്ദ്ര മാഞ്ചി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇത് ചെറുക്കാനായാണ് ആക്രമിച്ചതെന്നുമാണ് പവിത്രിദേവിയുടെ പരാതിയിൽ പറയുന്നത്. കൂട്ടുപ്രതിയായ ഭഗതിനെ കൂടി പിടികൂടുന്നതോടെ സംഭവത്തിൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.

Related Topics

Share this story