ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷം; വെസ്റ്റ് ബാങ്കിൽ 11 പേർ കൊല്ലപ്പെട്ടു
ഗാസ: ഇസ്രയേലും-ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ഇതിനിടെ സംഘർഷം വെസ്റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതിൽ പ്രതിഷേധവുമായി യുഅവക്കൽ അടക്കം നൂറുകണക്കിന് പേർ പ്രതിഷേധവുമായെത്തി. നിരവധി യുവാക്കളാണ് ഇസ്രയേൽ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആറു പേർ വീടിനുള്ളിൽ കൊല്ലപ്പെട്ടു. ഗാസയിൽ 31 കുട്ടികളും 20 സ്ത്രീകളും ഉൾപ്പെടെ 126 പേരാണ് മരിച്ചത്. ഇസ്രയേൽ ആക്രമണത്തിനെതിരെ പലസ്തീൻ ജനത കടുത്ത പ്രതിഷേധം അറിയിച്ചു. ഇസ്രയേലിൻറെ വടക്കൻ അതിർത്തിയിൽ, നടന്ന ആക്രമണത്തിൽ ഒരു ലെബനീസ് പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു. അതേസമയം അയൽരാജ്യമായ സിറിയ രാജ്യത്തിന് നേരെ മൂന്ന് റോക്കറ്റുകൾ അയച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യമാണ് കിഴക്കൻ ജെറുസലേമിൽ സംഘർഷങ്ങൾ ആരംഭിച്ചത്.