Times Kerala

ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതർ നടപടിയെടുക്കുന്നില്ല ;ഇടുക്കി എംപി ഡീൻ കുര്യാക്കോസ്

 
ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതർ നടപടിയെടുക്കുന്നില്ല ;ഇടുക്കി എംപി ഡീൻ കുര്യാക്കോസ്

തൊടുപുഴ: ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് വെളിപ്പെടുത്തി  ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. മഴയിലും കാറ്റിലും കൊച്ചി-മധുര ദേശീയ പാതയിലെ നേര്യമംഗലം- അടിമാലി റോഡിൽ പത്തോളം മരങ്ങളാണ് കടപുഴകി വീണത് .തുടർന്ന്  ഗതാഗതം തടസപ്പെടുകയായിരുന്നു .

 അടിമാലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട ഹൃദ്രോഗം ബാധിച്ചയാളെയും വഹിച്ചുള്ള ആംബുലൻസുൾപ്പടെയാണ്  ഈ  മേഖലയിൽ കുടുങ്ങിക്കിടന്നത്.

മണിക്കൂറുകളോളം തടസപ്പെട്ട വാഹനഗതാഗതം അഗ്നിശനമ സേനയും പോലീസും എത്തിയാണ് പുനഃസ്ഥാപിച്ചത്.

Related Topics

Share this story