മസാജ് പാർലറിൽ ജോലി ചെയ്യുന്ന ഭാര്യയുടെ ആൺസുഹൃത്തിൽ നിന്നും പോലീസ് ചമഞ്ഞു, ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 5 ലക്ഷം; ഭർത്താവ് അറസ്റ്റിൽ
മുംബൈ: ഭാര്യയുടെ സുഹൃത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭീവണ്ടി സ്വദേശിയായ ശിൽവാന്താണ് അറസ്റ്റിലായത്. പൊലീസ് ഓഫീസർ ചമഞ്ഞാണ് ഇയാൾ പണം തട്ടിയത്. മുംബൈയിലെ ഒരു മസാജ് പാർലറിലാണ് ശിൽവാന്തിന്റെ ഭാര്യ ജോലി ചെയ്തിരുന്നത്. ഇവിടെയെത്തിയ പരാതിക്കാരനുമായി അവർ സൗഹൃദത്തിലാവുകയായിരുന്നു.തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഏഴിന് ഭാര്യയുടെ സുഹൃത്തിന്റെ ഫോണിലേക്ക് ശിൽവാന്ത് വിളിക്കുകയും, ക്രൈം ബ്രാഞ്ച് ഓഫീസറാണെന്ന് പരിചയപ്പെടുത്തുകയുമായിരുന്നു. നിങ്ങൾക്ക് മുംബൈയിൽ മസാജ് പാർലറിൽ ജോലി ചെയ്യുന്ന യുവതിയുമായി അടുപ്പമുണ്ടെന്ന് വ്യക്തമായെന്നും ഇത് പുറത്തറിയാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ തരണമെന്നുമായിരുന്നു ഇയാൾ ഫോണിലൂടെ ആവശ്യപ്പെട്ടത്. ഫോൺ വിളിയിൽ ഭയന്ന യുവാവ് നാല് ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ നൽകി. എന്നാൽ, ദിവസങ്ങൾക്കകം വീണ്ടും പണമാവശ്യപ്പെട്ട് ശിൽവാന്ത് വിളിച്ചതോടെ ഗത്യന്തരമില്ലാതെ യുവാവ് പൊലീസിൽ പരാതി നൽക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ശിൽവാന്ത് പിടയിലായി. ഇയാളും ഭാര്യം പിരിഞ്ഞ് താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു.