വടക്കന്‍ മെക്സിക്കോയിൽ ദിനോസറിന്‍റെ ഫോസില്‍ കണ്ടെത്തി ; കണ്ടെത്തിയത് 7.3 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍
മെക്സിക്കോ സിറ്റി: 7.3 കോടി വര്‍ഷം മുമ്ബ് ജീവിച്ചിരുന്നു എന്ന് കരുതുന്ന ദിനോസര്‍ വര്‍ഗത്തിന്‍റെ ഫോസിലുകള്‍ കണ്ടെത്തി. വടക്കന്‍ മെക്സിക്കോയിലാണ് കണ്ടെത്തിയത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആന്‍ഡ് ഹിസ്റ്ററി അധികൃതരാണ് കണ്ടെത്തലുകൾ വ്യാഴാഴ്ച വ്യക്തമാക്കിയത് .
‘ലാടോലോഫസ് ഗലോറം’ എന്ന് പേരിട്ട ദിനോസറിന്‍റെ ഫോസിലാണ് കണ്ടെത്തിയത്.
‘ഏകദേശം 7.2-7.3 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് വലിയ സസ്യാഹാരിയായ ദിനോസര്‍ ചത്തത്. അവശിഷ്ടങ്ങള്‍ ഒരു ജലാശയത്തില്‍ മൂടിക്കിടന്നതിനാല്‍ കാലങ്ങളോളം സംരക്ഷിക്കപ്പെട്ടുവെന്ന് ഐ.എന്‍.എ.എച്ച് പ്രസ്താവിച്ചു.
അതെസമയം ജനറില്‍ സിപെട പ്രദേശത്ത് 2013ല്‍ ഇതിന്‍റെ വാല്‍ ഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ ഗവേഷണങ്ങളില്‍ തലയോട്ടിയുടെ 80 ശതമാനവും, തൊണ്ടയിലെയും തോള്‍ ഭാഗത്തെയും 1.32 മീറ്റര്‍ എല്ലുകളും ഗവേഷകര്‍ കണ്ടെത്തി. ഇതോടെയാണ് പുതിയ ഇനം ദിനോസര്‍ വര്‍ഗത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്.