കോവിഡ് പ്രതിസന്ധി; ഇസ്‌താംബൂളില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി മാറ്റി
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. തുർക്കിയിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇസ്‌താംബൂളിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ വേദി മാറ്റിയത്. ഈ മാസം 29 ന് നടക്കേണ്ട ഫൈനൽ മത്സരത്തിന് ഇസ്‌താംബൂളിന് പകരം പോർച്ചുഗലിലെ പോർട്ടോ വേദിയാകും. യുവേഫ തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് പോരാട്ടം. ബ്രിട്ടന്റെ റെഡ് സോണിലാണ് തുർക്കിയെ കോവിഡ് സാഹചര്യം വിലയിരുത്തി ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ബ്രിട്ടൻ സർക്കാർ അവിടെ നിന്നുള്ളവരെ തുർക്കിയിലേക്ക് പോകുവാൻ അനുവദിക്കില്ല. അതുകൊണ്ട് തന്നെ ആരാധകർക്ക് മത്സരം കാണാൻ പോകുവാനും സാധിക്കില്ല. എന്നാൽ പോർട്ടുഗൽ ബ്രിട്ടന്റെ ഗ്രീൻ സോണിലായതിനാലാണ് മത്സരം അവിടെ നടത്താനും ആരാധകർക്ക് എത്തിച്ചേരുവാൻ സാധിക്കുകയും ചെയ്യും.
The UEFA Champions League final between Man. City & Chelsea will be held at the Estádio do Dragão in Porto.#UCL | #UCLfinal pic.twitter.com/mYmewt1hqH
— UEFA Champions League (@ChampionsLeague) May 13, 2021