ദയാവധത്തത്തെക്കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങളിലും, 6 കിമോയില്‍ നിന്നും നല്ല നടപ്പിന് 16 ആക്കി മാറ്റിയപ്പോഴും അവര്‍ കട്ടയ്ക്കു എന്റെ കൂടെ നിന്നു; യുവതിയുടെ കുറിപ്പ്
കാൻസർ എന്ന വേദന വരിഞ്ഞുമുറുകുമ്പോളും കരുതലിന്റെ കരം നീട്ടിയെത്തുന്ന നഴ്‌സുമാരെക്കുറിച്ച് ലക്ഷ്മി ജയന്‍ നായര്‍എന്ന യുവതി പങ്കുവച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. വേദന പകുത്ത് ഹൃദയത്തിലേറ്റു വാങ്ങുന്ന ആ മാലാഖമാര്‍ തങ്ങളേക്കാളും ടെന്‍ഷന്‍ പലപ്പോഴും അനുഭവിക്കാറുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ലക്ഷ്മി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
നേഴ്‌സ് ഇപ്പൊ വന്ന് ഇന്‍ജെക്ഷന്‍ തന്നിട്ട് പോയതേ ഉള്ളു. ഉറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് ഒരു ഡോസ് കൂടി തരുമോ ഡോക്ടര്‍???.
ഇന്നെങ്കിലും എനിക്ക് ഒന്ന് ഉറങ്ങണം.
‘ഡയമണ്ട് നെക്ലേസ് ‘എന്ന മൂവിയിലെ ഒരു സീന്‍ ആണിത്. വളരെ കുറച്ച് സിനിമകള്‍ മാത്രം കാണുന്ന ഞാന്‍ ഈ സിനിമ കണ്ടപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. പക്ഷേ കാന്‍സര്‍ എന്ന കാമുകന്‍ എന്നെ പ്രണയിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലായത്…
എനിക്ക് മാത്രം അല്ല ഓരോ cancer patient നും അങ്ങനെ തന്നെ ആവും.
വേദന കൊണ്ട് പുളയുമ്പോള്‍ ഒരുപാട് പ്രാവശ്യം ഞാനും ചോദിച്ചിട്ടുണ്ട് ഈ ചോദ്യം എന്റെ നഴ്‌സിനോട്…
Mercy killing ന് apply ചെയ്യാമോ എന്ന് ചോദിച്ചു ഞാന്‍ എന്റെ ഹസ്ബന്റിനോട് തല്ല് കൂടാറുണ്ടായിരുന്നു.
പക്ഷെ അതെല്ലാം നൈമഷികം മാത്രം ആയിരുന്നു. എന്ന് ഞാന്‍ തോറ്റു കൊടുക്കില്ല എന്ന് തീരുമാനിച്ചോ അന്ന് വരെ….!!!
എന്ന് എന്റെ ജീവിതത്തിലേക്ക് കുറച്ചു മാലാഖമാര്‍ കടന്ന് വന്നോ അന്ന് വരെ…!!!!
എല്ല് നുറുങ്ങുന്ന വേദനയുമായി ഓരോ പ്രാവിശ്യവും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുമ്പോള്‍ എന്റെ ചുറ്റിനും ഒരുപാട് മാലാഖമാര്‍ കൂട്ടിന് ഉണ്ടായിരുന്നു.
6 കിമോയില്‍ നിന്നും നല്ല നടപ്പിന് 16 ആക്കി മാറ്റിയപ്പോഴും അവര്‍ കട്ടയ്ക്കു എന്റെ കൂടെ നിന്നു. ആദ്യത്തെ 4 കിമോ അത്യാവശ്യം പ്രശ്‌നക്കാരന്‍ ആയി കടന്ന് പോയി. പിന്നീടുള്ള 12 കിമോ എടുക്കാന്‍ എല്ലാ ആഴ്ചയിലും ഞാന്‍ അഡ്മിറ്റ് ആകുമ്പോള്‍ എന്നേക്കാള്‍ ടെന്‍ഷനും വിഷമവും എന്റെ മാലാഖമാര്‍ക്ക് ആയിരുന്നു.
കരിഞ്ഞു ഉണങ്ങിയ ഞരമ്പുകള്‍ക്കിടയില്‍ നിന്നും മണിക്കൂറുകള്‍ എടുത്തു inject ചെയ്യാന്‍ ഒരു ഞരമ്പ് അന്വേഷിക്കുമ്പോഴും ആ കണ്ണുകളും നിറഞ്ഞിരുന്നു.
ഒരുപക്ഷെ അവരുടെ ആ സ്‌നേഹവും കരുതലും ഇല്ലായിരുന്നു എങ്കില്‍ ഇന്നത്തെ ഈ ഞാന്‍ ഉണ്ടാവില്ലായിരുന്നു. ഒരുപാട് സ്‌നേഹം Akhil… Aashma Chaudhary… Bipin.. അങ്ങനെ ഒരുപാട് പേര്‍ക്ക്…
ഒരു ദിവസത്തില്‍ ഓര്‍മ്മിക്കാന്‍ ഉള്ളതല്ല ഇവരുടെ നിസ്വാര്‍ത്ഥ സേവനവും കരുണയും സ്‌നേഹവും. എന്നാലും….