Times Kerala

മിനി ലോക്ഡൗൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ 16 വരെ നീട്ടിയേക്കും

 
മിനി ലോക്ഡൗൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ 16 വരെ നീട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ഹോട്ടലുകളിൽ രാത്രി 9 മണി വരെ പാഴ്സൽ മാത്രം അനുവദിക്കും. ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീർഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേർക്കും, മരണാനന്തര ചടങ്ങിൽ 20 പേർക്കും പങ്കെടുക്കാം.തുണിക്കടകള്‍, ജ്വല്ലറി, ബാർബര്‍ ഷോപ്പ് എന്നിവ തുറക്കില്ല. ആശുപത്രികൾ,ഫാർമസി, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പെട്രോൾ പമ്പ് , വർക്ക് ഷോപ്പ്, ടെലികോം സർവ്വീസുകൾ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല.സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍ മാത്രമേ എത്താവൂ. സിനിമാ സിരീയൽ ചിത്രീകരണം നടക്കില്ല. അതേസമയം, നിലവിലെ കോവിഡ് വ്യാപം സാഹചര്യം കാണിക്കിലെടുത്ത നിയന്ത്രണങ്ങൾ മെയ് 16 വരെ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. 15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാനുള്ള ആലോചന നടന്നത്.

Related Topics

Share this story