Times Kerala

അടിമാലിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു

 
അടിമാലിയിൽ  വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികൾ  ഇടിമിന്നലേറ്റ് മരിച്ചു

അടിമാലി: വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിൽ പോയ ആദിവാസി ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു.കൂടാതെ സംഘത്തിലെ 2 പേര്‍ക്ക് പരിക്കേറ്റു. അടിമാലി ചൂരക്കട്ടന്‍ ആദിവാസി കോളനിയില്‍ സുബ്രമണ്യന്‍ (55) ഭാര്യ സുമിത (48) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇതേ കോളനിയിലെ തന്നെ താമസക്കാരനും മുന്‍ അടിമാലി പഞ്ചായത്ത് അംഗവുമായ ബാബു ഉലകന്‍ (52), ഭാര്യ ഓമന (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ചയാണ് സംഭവം നടന്നത് . കോളനിയില്‍ നിന്നും 5 കിലോമീറ്റര്‍ ഉള്‍വനത്തില്‍ നിന്ന് വരിക്കിന്‍ കായ ശേഖരിക്കാന്‍ പോയതായിരുന്നു ഇവര്‍. അതെസമയം 4 മണിയാടെ മഴ ശക്തമായതാടെ ഇവര്‍ വനത്തില്‍ കുടുങ്ങി. കൂടാതെ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതോടൊപ്പം ഉണ്ടായ മിന്നലിലാണ് ദമ്ബതികള്‍ മരിച്ചത് .

Related Topics

Share this story