‘ഇ-മാലിന്യ മുക്തരാജ്യം’ എന്ന ഖ്യാതി ഖത്തറിന്
ദോഹ: ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്ക്കരിക്കാനാകാതെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ശ്വാസം മുട്ടുന്ന വേളയിലാണ് പുതിയ വാർത്ത.’ ഇ-മാലിന്യമുക്തരാജ്യം’ എന്ന ലക്ഷ്യവുമായി ഖത്തര്‍ ഫൗണ്ടേഷൻ നടത്തുന്ന ഇലക്ട്രോണിക് മാലിന്യ പുനസംസ്കരണ(ഇവേസ്്റ്റ് റീസൈക്ലിങ്) കാമ്പയിൻ വൻ വിജയത്തിലേക്ക്. ഇതേത്തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ ഇ മാലിന്യങ്ങള്‍ പുന:ചംക്രമണത്തിന് വിധേയമാക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്(ക്യുഎഫ്) ലക്ഷ്യമിടുന്നു. കഴിയുന്ന വിധത്തിൽ ഇ മാലിന്യങ്ങള്‍ നീക്കംചെയ്യുകയെന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യുഎഫിെൻറ ആരോഗ്യ സുരക്ഷാ പരിസ്ഥിതി ഡയറക്ടറേറ്റിലെ പരിസ്ഥിതി വിദഗ്ധന്‍ അയിഷ ഗാനി വിലയിരുത്തി .
ഇമാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനുമായി ക്യുഎഫ് അടുത്തിടെ കാമ്പയിന് സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. ഏഴു ദിവസങ്ങള്‍കൊണ്ട് 4.5 ടണ്‍ ഇമാലിന്യങ്ങളാണ് ശേഖരിച്ചത്. എജ്യൂക്കേഷന്‍ സിറ്റിയിലും ക്യുഎഫിെൻറ വിവിധ സ്ഥലങ്ങളിലുമായി സ്ഥാപിച്ച കണ്ടെയ്നറുകള്‍ മുഖേനയായിരുന്നു ഇ മാലിന്യങ്ങള്‍ ശേഖരിച്ചത്.
ക്യുഎഫിെൻറ വിവിധ സെൻററുകള്‍, സ്കൂളുകള്‍ എന്നിവ മുഖേന വ്യക്തിഗതാടിസ്ഥാനത്തിലും ഇ മാലിന്യം ശേഖരിച്ചു. ഖത്തറില്‍ വര്‍ധിച്ചുവരുന്ന ഇമാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കാമ്പയിന്. ഇ മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്നതും പുതിയ നീക്കമാണ് .