സംസ്ഥാനമൊട്ടാകെ കനത്ത മഴയും ശക്തമായ ഇടിമിന്നലും ; 12 മണിക്കൂറിനിടെ മരിച്ചവർ 4 ആയി
കാസര്‍കോട്: ശക്തമായ മഴയും ഒപ്പം ഇടിമിന്നലും ഉള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് 12 മണിക്കൂറിനിടെ നാല് മരണമാണ് സംഭവിച്ചത് . മലപ്പുറത്ത് രണ്ട് പേരും കാസര്‍കോട്, പാലക്കാട്, ജില്ലകളില്‍ നിന്നായി ഓരോരുത്തരുമാണ് മരിച്ചത്. കാസര്‍കോട് ജില്ലയിൽ നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. ബാബുരാജ് (42) ആണ് ചൊവ്വാഴ്ച പുലര്‍ചെയുണ്ടായ മിന്നലില്‍ മരിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് തച്ചമ്ബാറ മുന്‍ പഞ്ചായത്ത് മെമ്ബര്‍ ഗണേഷ് കുമാര്‍ എന്ന ബേബി (46) മരിച്ചത്.മലപ്പുറം ജില്ലയില്‍ ചുങ്കത്തറ കുറുമ്ബലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരന്‍(47), രാമപുരം പിലാപറമ്ബ് കൊങ്ങുംപ്പാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ശമീം എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ എടവണ്ണയില്‍ വച്ചാണ് ദിവാകരന് മിന്നലേറ്റത്.