Times Kerala

13 കാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം നടന്നത് രണ്ടാം നിലയിൽ നിന്നും താഴെയിറങ്ങി അച്ഛന്റെയടുത്ത് നടന്നു പോകുന്നതിനിടെ.!

 
13 കാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം നടന്നത് രണ്ടാം നിലയിൽ നിന്നും താഴെയിറങ്ങി അച്ഛന്റെയടുത്ത് നടന്നു പോകുന്നതിനിടെ.!

രണ്ടാം നിലയിൽ താമസിക്കുന്ന അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഫ്ലാറ്റിൽ നിന്നും താഴെ കാത്ത് നിൽക്കുന്ന അച്ഛന്റെയടുത്തേയ്ക്ക് നടന്നുപോയ 13 കാരിയെ ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തി. 2018 ൽ സ്പാനിഷ് നഗരമായ വിലനോവ ഐ ലാ ഗെൽട്രെയിൽ, ലൈല അൽസിന എന്ന കൗമാരക്കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.46 കാരനായ ജുവാൻ ഫ്രാൻസിസ്കോ ലോപ്പസ് ഒർട്ടിസ് എന്നയാൾ പെൺകുട്ടിയെ കൊന്ന കേസിൽ ഇപ്പോൾ വിചാരണ നേരിടുകയാണ്. മയക്കുമരുന്നിനടിമയായ അയാൾ വീട്ടിലേക്കാരോ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്ന് കരുതിയാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് ഇയാളുടെ അഭിഭാഷകർ വാദിക്കുന്നത്. സ്കൂളിൽ നിന്ന് ലൈല അവളുടെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും ഫ്ലാറ്റിൽ എത്തുന്നതും സന്ധ്യയാകുമ്പോൾ അവളുടെ അച്ഛൻ വന്ന് കൂട്ടിക്കൊണ്ടുപോകുന്നതും പതിവാണ്. 2018 ൽ ജൂലൈ 4 ന് ഇതുപോലെ താഴേയ്ക്കിറങ്ങിപ്പോകുന്നതിനടിലാണ് അവൾ കൊല്ലപ്പെട്ടത്. ഭാഗികമായി വിവസ്ത്രയായി നായ്ക്കൾക്കിടുന്ന തൊടൽ കൊണ്ട് കഴുത്ത് ഇറുകിയ അവസ്ഥയിൽ ബെഡിനടിയിൽ നിന്നുമാണ് ലൈലയെ കണ്ടെത്തിയത്. തന്റെ മാതാപിതാക്കളുടെ വീട്ടിൽ കുറച്ചുദിവസത്തേയ്ക് താമസിക്കാൻ വന്നതായിരുന്നു ഷെഫ് ആയിരുന്ന ഒർട്ടിസ്. ലൈലയെ കാണാതായപ്പോൾ അവളെ കാത്തുനിന്ന അച്ഛൻ സ്വന്തം വീട്ടിലെത്തിയതാകാമെന്ന് കരുതി അവിടെ അന്വേഷിച്ചു. എന്നാൽ അവിടെയും അയല്പക്കത്തും എത്തിയിട്ടില്ല എന്നറിഞ്ഞപ്പോളാണ് തിരികെ വന്ന് ഓരോ ഫ്ലാറ്റിലും അന്വേഷിച്ചത്. ഒർട്ടിസ് പറഞ്ഞ മറുപടിയിൽ സംശയം തോന്നിയപ്പോഴാണ് വീട്ടിനകത്തു കയറി പരിശോധിച്ചത്. ആദ്യം അയാൾ എതിർത്തെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടിനകത്തേയ്ക്ക് കൊണ്ടുപോയ ലൈലയെ മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും അവളുടെ ശരീരഭാഗങ്ങളിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് നായകൾക്കിടുന്ന തൊടലിട്ടു അവളെ ശ്വാസം മുട്ടിച്ച്, അങ്ങേയറ്റം കഷ്ടപ്പെടുത്തിയാണ് അവളെ കൊലപ്പെടുത്തിയതെന്നും അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി. 14 മാസം പ്രായമുള്ളപ്പോൾ, ചൈനയിൽ നിന്നും ദത്തെടുത്ത് വളർത്തിയതാണ് ലൈലയെ.

Related Topics

Share this story