ട്രംപിന്റെ ത്രിദ്വിന ബ്രിട്ടണ്‍ പര്യടനം അവസാനിച്ചു ; ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ത്രിദ്വിന ബ്രിട്ടണ്‍ പര്യടനം പൂര്‍ത്തിയായി. മൂന്നാം ദിവസം ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആഗോള കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പരിസ്ഥി മലിനീകരണം രൂക്ഷമാണെന്നും ട്രംപ് പ്രതികരിച്ചു .
ചാള്‍സ് രാജകുമാരനുമായി കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ,ചൈന,റഷ്യ മുതലായ രാജ്യങ്ങളില്‍ മലിനീകരണം രൂക്ഷമാണെന്ന് ട്രംപ് ആരോപിച്ചു. ബ്രിട്ടീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തിയത് . അമേരിക്കയില്‍ നിലവില്‍ മലിനീകരണമുക്തമായ കാലാവസ്ഥയാണെന്നും ഇന്ത്യള്‍പ്പെടയുള്ള രാജ്യങ്ങളില്‍ വായുവും ജലവുമെല്ലാം മലിനപ്പെട്ടിരിക്കുകയാണെന്നും എന്നാല്‍,അവിടുത്തെ ഭരണാധിഭരണാധികാരികള്‍ നടപടികള്‍ ശുചീകരണ നടപടികളിൽ നിസ്സംഗരു മാണെന്നാണ് ട്രംപ് പറഞ്ഞത്. ബ്രിട്ടനിലെത്തിയ ട്രംപ് തെരേസമേ ആയും കൂടിക്കാഴ്ച നടത്തിയിരുന്നു.