പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും, എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകും ; കോടിയരി
തിരുവനന്തപുരം : കേരളം ആര് ഭരിക്കുമെന്നറിയാൻ ഇനി ദിവസങ്ങ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് എല്‍ഡിഎഫ് നേതാക്കൾ. സര്‍വേകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നാണ് പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.വോട്ടുകച്ചവടങ്ങള്‍ ഫലം കാണില്ലെന്നും, എൽഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളും പൊളിയും. ഇടതുമുന്നണിക്ക് സര്‍വേകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടമുണ്ടെന്നും കോടിയേരി ആരോപിച്ചു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ട് കച്ചവടം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞത് ഗൗരവതരമായ കാര്യമാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ കൂടിയാണിതെന്നും കോടിയേരി ആരോപിച്ചു.