Times Kerala

കാകൻ മനുവിനെ ജീവനോടെ കടപ്പുറത്ത് കുഴിച്ചിട്ടു; പ്രതികളുടെ മൊഴി തള്ളി അന്വേഷണ സംഘം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കുറ്റപത്രം സമർപ്പിച്ചു

 
കാകൻ മനുവിനെ ജീവനോടെ കടപ്പുറത്ത് കുഴിച്ചിട്ടു; പ്രതികളുടെ മൊഴി തള്ളി അന്വേഷണ സംഘം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കുറ്റപത്രം സമർപ്പിച്ചു

അമ്പലപ്പുഴ : നിരവധി കേസിലെ പ്രതിയായിരുന്ന കാകൻ മനുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ സാക്ഷി വിസ്താരം 12 ന് തുടങ്ങും. 2019 ഓഗസ്‌റ്റ്‌ 19 ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.മനുവിനെ ജീവനോടെ കുഴിച്ചിടുകയായിരുന്നു എന്നു കുറ്റപത്രം. മുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്തിയ ശേഷമാണ് കടൽത്തീരത്തു കുഴിച്ചുമൂടിയതെന്ന പ്രതികളുടെ മൊഴി തള്ളിയ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് . കോമളപുരം മച്ചനാട്ടു കോളനിയിൽ താമസിക്കുന്ന മനോഹരന്റെ മകൻ കാകൻ മനുവിനെ (കാകൻ മനു– 27) കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജ‍ഡ്ജി എ.ഇജാസ് മുൻപാകെ 12 നു വിസ്താരം തുടങ്ങുക. പുന്നപ്ര പറവൂരിലെ ബാറിൽ മദ്യപിക്കാനെത്തിയ കാകൻ മനുവിനെ മുൻ വൈര്യാഗ്യമുള്ള ഒരു സംഘം വലിച്ചിറക്കി മർദ്ദിച്ചു അവശനാക്കി. പിന്നീട് സ്ക്കൂട്ടറിന് നടുവിലിരുത്തി പറവൂർ കടൽ തീരത്തെത്തിച്ചാണ് കൊല നടത്തിയത്. പുന്നപ്ര സ്വദേശികളായ സൈമൺ മൈക്കിൾ (29), ജോസഫ് (ഓമനക്കുട്ടൻ 19), ആന്റണി ജോസഫ് (ലൈറ്റ് –27), പത്രോസ് ജോൺ (അപ്പാപ്പൻ–28) എന്നിവരുൾപ്പെടെ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Related Topics

Share this story