ചെകിടത്തടിച്ചു, വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമം; കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദന ഏറ്റതായി പരാതി
കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദന ഏറ്റതായി പരാതി.മകന്റെ മുന്നിൽ വച്ച് അച്ഛന്‍റെ ചെകിടത്ത് അടിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട അച്ഛനും മകനും. ഇവർക്ക് നേരെയാണ് പൊലീസിന്റെ അതിക്രമം. തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് മർദ്ദനമേറ്റതായി പരാതി നൽകിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം വിട്ടു നല്‍കിയില്ലെന്ന് മാത്രമല്ല മര്‍ദിക്കുകയും ചെയ്തു എന്നാണു പരാരി. മൂത്ര തടസമടക്കം നേരിട്ടതിനെ തുടര്‍ന്ന് ശരത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.അതേസമയം, ഇരുവരെയും മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.