ലഹരി പാനീയം നല്കി കവര്‍ച്ച; ദമ്പതികൾ കസ്റ്റഡിയില്‍
ഓച്ചിറ: സമൂഹ മാധ്യമത്തിലെ പരസ്യത്തിലൂടെ ബന്ധപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ച് ഓച്ചിറയിലെ ലോഡ്ജിലെത്തിയ യുവാവിന് ലഹരി പാനീയം നല്കി 3 പവന് മാലയും ഐഫോണും 400 രൂപയും കവർന്നു. സംഭവത്തെത്തുടർന്ന് പന്തളം കുളനട വരംമ്പാല മാവിളതെക്കതില് രതീഷ് നായർ (36), ഭാര്യ രാഗി (31) എന്നിവരെ ഓച്ചിറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ ഫെബ്രുവരി പത്തൊൻപതിനാണ് സംഭവം നടന്നത്. മാവേലിക്കര താന്നിയ്ക്കല്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കുവൈത്തില്‍നിന്നും നാട്ടിലെത്തിയ യുവാവ് നവമാധ്യമത്തില്വന്ന പരസ്യം വഴിയാണ് പ്രതികളെ ബന്ധപ്പെട്ടത്. അതേസമയം, തിരികെ വിദേശത്തേക്ക് പോകാന്‍ അറുപതിനായിരം രൂപക്ക് ക്വാറൻറീന് സൗകര്യത്തോടെ ടിക്കറ്റ് നൽകാമെന്ന വാഗ്ദാനവും പ്രതികൾ നല്‍കിയിരുന്നു. ഇതേതുടർന്ന് ഓച്ചിറയിലെ രാജധാനി ലോഡ്ജിലെത്താൻ ആവിശ്യപെടുകയും യുവതി ലഹരി കലര്‍ത്തിയ പാനീയം നല്‍കിയെന്നും തുടര്‍ന്ന് അബോധാവസ്ഥയിലായതോടെ കവര്‍ച്ച നടത്തിയെന്നുമാണ് കേസ്.