കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനത്തിൽ പരിക്കേറ്റ സംഭവം; രാഷ്ട്രീയ സംഘര്‍ഷമല്ല, കുടുംബവഴക്കെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ
ആലപ്പുഴ: കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടർന്നല്ലെന്ന് വെളിപ്പെടുത്തല്‍. പരിക്കേറ്റ് ചികിത്സയിലുള്ള കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജി തന്നെയാണ് സംഭവം രാഷ്ട്രീയമല്ലെന്നും, കുടുംബവഴക്കിലാണ് കോൺഗ്രസ് പ്രവർത്തകൻ സോമന് പരിക്കേറ്റതെന്നും അവർ വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നു. വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നത്.പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഷ്ട്രീയ സംഘർഷത്തെതുടർന്നാണ് തനിക്ക് പരിക്കേറ്റതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.എന്നാല്‍ സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് സോമന്റെ ഭാര്യ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.