വാളയാര്‍ പെൺകുട്ടികളുടെ അമ്മയെ അപമാനിച്ചു; ഹരീഷ് വാസുദേവനെതിരെ പരാതിയുമായി ജനതാദള്‍
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് അഡ്വ. ഹരീഷ് വാസുദേവനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഭാരതീയ നാഷണല്‍ ജനതാദള്‍. ജില്ലാ സെക്രട്ടറി എംഎം കബീറും. മഹിളാ ജനതാ സെക്രട്ടറി നൗഫിയ നസീറുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഒരു പട്ടികജാതി വനിതയ്‌ക്കെതിരായ അതിക്രമവും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമാണ് ഹരീഷ് വാസുദേവന്റെ പരാമര്‍ശമെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്.തന്നെ പ്രതിയായി ചിത്രീകരിച്ച് ഹരീഷ് ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.തനിക്ക് മറുപടി പറയാനുള്ള അവസരം കൂടി നിഷേധിച്ചു കൊണ്ടാണ് ഹരീഷ് പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയതെന്ന് പരാതിയില്‍ അവർ പറഞ്ഞിരുന്നു.വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാണെന്നുമാണ് ഹരീഷ് വാസുദേവന്‍ തൻറെ ഫേസ്‌ബുക്കിലൂടെ പറഞ്ഞിരുന്നത്.