‘ഞങ്ങളുടേത് തന്തയ്ക്ക് പിറന്ന നിലപാട്’, എകെ ആന്റണിയെ ബഹുമാനിക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല; അനില്‍ കെ ആന്റണിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം
കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജ് അനൗദ്യോഗികവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പറഞ്ഞ എകെ ആന്റണിയുടെ മകൻ അനില്‍ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനമായി കോൺഗ്രസ് സൈബര്‍ ടീം . ഒരു മാസം കൊണ്ട് ഒരു കോടി ആളുകളിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ത്തയുടെ റീച് എത്തിച്ച തന്തക്കു പിറന്ന നിലപാട് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം സീകരിച്ചതെന്നും നിനക്ക് അതുപോലെ വല്ല നിലപാട് കാണിക്കാന്‍ ഉണ്ടോ എന്നും അനില്‍ കെ ആന്റണിയോട് സൈബര്‍ ടീം ചോദിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം,
“ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി…..
അനിലേ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്നു നീ കളിച്ച കളിയല്ല കോണ്‍ഗ്രസ് സൈബര്‍ ടീം ചെയ്തത് ഒരു മാസം കൊണ്ട് ഒരു കോടി ആളുകളിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ത്തയുടെ റീച് എത്തിച്ച തന്തക്കു പിറന്ന നിലപാട് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം സീകരിച്ചത്. നിനക്ക് അതുപോലെ വല്ല നിലപാട് കാണിക്കാന്‍ ഉണ്ടോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടുത്ത്..
ആദ്യമേ അനിലിനോട് പറയാനുള്ളത് താങ്കളുടെ ഔദാര്യം പറ്റിയല്ല കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക് പേജ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
താങ്കള്‍ കോണ്‍ഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുന്‍പേ പാര്‍ട്ടിക്ക് വേണ്ടി സൈബര്‍ പോരാട്ടം തുടങ്ങിയ പേജ് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം..
ഇന്ന് കേരളത്തില്‍ INC OFFICIAL പേജിനെക്കാള്‍ ജനപിന്തുണയുള്ള പാര്‍ട്ടിയെ സപോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ പേജ് 300.10 K follower. ഇങ്ങനൊരു പേജിനെ താങ്കളുടെ ടീമിന് ഇലക്ഷന്‍ സമയത്ത് ഉപയോഗിക്കാന്‍ സാധിച്ചോ?? ഇല്ല എന്ന് ഞങ്ങള്‍ക്ക് തീര്‍ത്തു പറയാന്‍ ആകും കാരണം ഇങ്ങനൊരു പേജിനെ കുറിച്ച് താങ്കള്‍ക്ക് അറിയില്ല, താങ്കള്‍ ഞങ്ങളുടെ പേജുമായി ബന്ധപ്പെട്ടില്ല എന്നതാണ് സത്യം.. കേരളത്തിലെ കോണ്‍ഗ്രസിന്റെ എല്ലാം നേതാക്കള്‍ക്കും ഞങ്ങളുടെ പേജിനെ അറിയാം, ആവിശ്യമായ സപ്പോര്‍ട്ട് തരുന്നും ഉണ്ട്. അനില്‍ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല..ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ 20 ദിവസം മുന്‍പ് വാര്‍ റൂം തുറന്ന താങ്കള്‍ വിഡ്ഢികളുടെ ലോകത്തിലെ കണ്‍വീനര്‍ ആണെന്ന് ഞങ്ങള്‍ തീര്‍ത്തു പറയും.
വാര്‍ റൂം എവിടാ തുറന്നത് എന്ന് ചോദിച്ചു താങ്കളെ ഞങ്ങള്‍ ബന്ധപെട്ടിരുന്നു റിപ്ലൈ കിട്ടിയില്ല.അനിലേ നിന്റെ കാല് നക്കി ഞങ്ങടെ പേജ് ഒഫീഷ്യല്‍ ആക്കണ്ട ഒരു കാര്യവും ഇല്ല. ഞങ്ങള്‍ അങ്ങനെ ആവശ്യപെട്ടു എന്ന് നീ പറഞ്ഞത് പച്ച കള്ളം.. ഈ നുണ പറയാനുള്ള മിടുക്ക് വാര്‍ റൂമില്‍ കാണിച്ചിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ ഒരു പടി കൂടി മുന്നില്‍ എത്തിയേനെ… പിന്നെ ഞങ്ങള്‍ പാര്‍ട്ടി വിരുദ്ധ പേജ് ആണെന്ന് നീ പറയുക ഉണ്ടായി. അതിന് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല എ കെ ആന്റണി എന്ന ഞങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നത് കൊണ്ട് തന്നാ.. ആദ്യം നീ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബോധിപ്പിക്ക്. ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും, സ്ഥാനാര്‍ഥികള്‍ക്കും അറിയാം. അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം ഇല്ല…”
കോണ്‍ഗ്രസ് സൈബര്‍ ടീം അഡ്മിന്‍ പാനല്‍…
കഴിഞ്ഞ ദിവസമാണ് അനില്‍ കെ ആന്റണിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയത്. ‘കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് IT സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും’, കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു.
ഇതിനു മറുപടിയുമായി അനില്‍ കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സൈബര്‍ ടീം പാര്‍ട്ടിയുടെ ഔദ്യോഗിക പേജല്ല. ഔദ്യോഗിക അംഗീകാരം നല്‍കാത്തതില്‍ അഡ്മിന്‍ നടത്തിയ പ്രതികാരമാണ് തനിക്കെതിരെ ഉയര്‍ന്നതെന്നാണ് അനില്‍ നല്‍കിയ വിശദീകരണം.